പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നിയമനം സംബന്ധിച്ച വാദങ്ങൾ വസ്തുതാവിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

Apr 3, 2024 at 4:05 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കൻഡറി കൊമേഴ്സ് (ജൂനിയർ) തസ്തികയിൽ നിയമനം നടത്തുന്നത് സംബന്ധിച്ച റാങ്ക് ഹോൾഡേഴ്സിന്റെ വാദങ്ങൾ വസ്തുതാ വിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ) ന്റെ നിലവിലുള്ള കേഡർ സ്ട്രെങ്ത് 654 ആണ്. ഹയർസെക്കൻഡറി അധ്യാപകരുടെ സ്പെഷ്യൽ റൂൾ പ്രകാരം 75 % തസ്തികകൾ നേരിട്ടുള്ള നിയമനത്തിനും 25% തസ്തികകൾ ബൈ ട്രാൻസ്ഫർ കാറ്റഗറി നിയമനത്തിനും ആയാണ് ഉള്ളത്. കേഡർ സ്‌ട്രെങ്‌ത്തിന്റെ 75% ആയ 490 അധ്യാപകർ ജോലി ചെയ്യേണ്ട സ്ഥലത്ത് ഇപ്പോൾ 504 അധ്യാപകർ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾതന്നെ 14 അധ്യാപകർ നേരിട്ടുള്ള നിയമനത്തിൽ അധികരിച്ച് നിൽക്കുന്നു.

ഇനി മൂന്നു നിയമന ശുപാർശ കൂടി പി.എസ്.സി.യിൽ നിന്ന് ലഭിക്കാനുണ്ട്. ആയതുകൂടി ലഭിക്കുമ്പോൾ അധികരിച്ച് നിൽക്കുന്നവരുടെ എണ്ണം 17 ആകും. ബൈ ട്രാൻസ്ഫർ കാറ്റഗറിയിൽ 164 അധ്യാപകർ ജോലി ചെയ്യേണ്ട സ്ഥലത്ത് ഇപ്പോൾ 119 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. 45 അധ്യാപകരുടെ ഒഴിവ് നിലവിലുണ്ട്. നിലവിലുള്ള ചട്ടപ്രകാരം ബൈട്രാൻസ്ഫർ ഒഴിവുകൾ നികത്തുന്നത് പി.എസ്‌.സിക്ക് നൽകിയിരിക്കുന്നതിനാൽ തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അർഹതപ്പെട്ട ഒഴിവുകൾ പി.എസ്. സി.യിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതായിട്ടുണ്ട്. ബൈട്രാൻസ്ഫർ ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിന് നൽകുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മറ്റു വിഷയങ്ങളിൽ സ്റ്റേ ചെയ്തിട്ടുണ്ട്. ഈ വസ്തുതകൾ പരിശോധിക്കുമ്പോൾ റാങ്ക് ഹോൾഡേഴ്സിന്റെ വാദം തെറ്റിദ്ധാരണാ ജനകവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് കാണാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

Follow us on

Related News