പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് പരിശോധിക്കും

Mar 25, 2025 at 11:07 am

Follow us on

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് പരിശോധിക്കുമെന്ന് സർക്കാർ. മന്ത്രി വി. ശിവൻകുട്ടിക്ക് വേണ്ടി ധനകാര്യ മന്ത്രിയാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം. നായർ സർവ്വീസ് സൊസൈറ്റിക്ക് കീഴിലുള്ള എയ്ഡഡ് സ്ളുകളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ ജീവനക്കാർക്ക് കൂടി ബാധകമാക്കുന്നതാണ് പരിയധിക്കുക. ഭിന്നശേഷി വിഷയത്തിൽ നിലവിലുള്ള കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും നിയമവകുപ്പിന്റെ അഭിപ്രായവും ലഭ്യമാക്കി സർക്കാർ പരിശോധിക്കും. നായർ സർവീസ് സൊസൈറ്റി നൽകിയ അപ്പീൽ കോടതി അനുവദിക്കുകയും സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് മാറ്റിവെച്ചിട്ടുള്ള തസ്തികകൾ ഒഴികെ മറ്റു ഒഴിവുകളിൽ റെഗുലർ സ്ഥിര നിയമനം നടത്തുവാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കോടതി വിധിക്ക് അനുസരിച്ച് എൻഎസ്എസ് മാനേജ്മെന്റ് സ്കൂളുകളിൽ നിയമിതരായവരുടെ സേവനകാലം ആവശ്യമായ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ക്രമീകരിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ മറ്റു മാനേജ്മെന്റ് സ്കൂളുകളിലും നിയമനം നടപടികൾ ക്രമീകരിക്കുന്നത് പരിശോധിക്കുമെന്നാണ് സർക്കാർ നിയമസഭയിൽ അറിയിച്ചിട്ടുള്ളത്.

Follow us on

Related News